കൊച്ചി: അപാകതകളില്ലാത്ത തീരപരിപാലന പദ്ധതി (കോസ്റ്റൽ മാനേജ്മെന്റ് പ്ളാൻ) തയ്യാറാക്കാൻ നിയോഗിച്ച വിദഗ്ദ്ധസമിതി മൂന്നുമാസത്തിനകം സർക്കാരിന് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തീരദേശ പരിപാലന പദ്ധതിയിലെ പോരയ്മകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കലൂർ ജോസഫുൾപ്പെടെ നൽകിയ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശം നൽകിയത്. ആദ്യകരടിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകാൻ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അഡി. ചീഫ് സെക്രട്ടറി പി. ഇസഡ്. തോമസ്, ഹൈക്കോടതി അഭിഭാഷകനായ പി.ബി. സഹസ്രനാമൻ എന്നിവരാണ് സമതിയിലുള്ളതെന്നും മൂന്ന് മാസത്തിനകം ഇവർ റിപ്പോർട്ട് നൽകുമെന്നും സ്റ്റേറ്റ് അറ്റോർണി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |