കൊച്ചി: വിവരാവകാശ നിയമപ്രകാരമുള്ള അപ്പീലിൽ അപേക്ഷകയെ കേൾക്കാതെ സംസ്ഥാന വിവരാവകാശ കമ്മിഷൻ വിധി പറഞ്ഞതു റദ്ദാക്കിയ ഹൈക്കോടതി, അപേക്ഷകയെ കേട്ടശേഷം അപ്പീലിൽ ഉത്തരവിടാൻ നിർദ്ദേശിച്ചു. പാലക്കാട് സ്വദേശി ശ്യാമളകുമാരി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. 2016ലെ പ്ളസ് ടു പരീക്ഷയിൽ പാലക്കാട് ജി.എം.എം. ജി.എച്ച്.എസ്.എസിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥിയുടെ പേരും ഗ്രേസ് മാർക്ക് ഒഴിവാക്കി എത്ര മാർക്ക് കിട്ടിയെന്ന വിവരവും തേടി ഹർജിക്കാരി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ 1200ൽ 1193 മാർക്ക് നേടിയ കുട്ടിയാണ് ഉയർന്ന മാർക്കു വാങ്ങിയതെന്നല്ലാതെ ഹർജിക്കാരി ആവശ്യപ്പെട്ട ഉത്തരങ്ങൾ നൽകിയില്ല. ശ്യാമളകുമാരി നൽകിയ അപ്പീൽ ഉത്തരങ്ങൾ നൽകാതിരുന്നതു മനപ്പൂർവമല്ലെന്നു വിലയിരുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണൻ തീർപ്പാക്കയതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ശരിയായ ഉത്തരം നൽകാത്ത ഉദ്യോഗസ്ഥനെതിരെ ശിക്ഷാ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് അപ്പീൽ വീണ്ടും പരിഗണിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |