കൊച്ചി: കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്‌ത് എം.എൽ.എമാരായ കെ.കെ ഷൈലജ, ഐ.ബി സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജി പിൻവലിച്ചു. 73,000 കോടി രൂപയുടെ കിഫ്ബി പദ്ധതികളെ തകർക്കാനുള്ള ശ്രമമാണ് ഇ.ഡി നടത്തുന്നതെന്നും ഇത് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. കഴിഞ്ഞ ദിവസം വീണ്ടും പരിഗണനയ്ക്കു വന്നപ്പോഴാണ് ഹർജി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതനുവദിച്ച് ഹർജി തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |