കണ്ണൂർ: അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം.ഷാജിക്കെതിരായ കേസിൽ വിജിലൻസ് സംഘം സ്‌കൂളിലെത്തി തെളിവെടുത്തു.
മുസ്ലിംലീഗ് മുൻ നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. അഴീക്കോട് എം.എൽ.എയായിരിക്കെ 2016ൽ കെ.എം ഷാജി സ്‌കൂളിലെ ഒരു അദ്ധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്നും ഈ അദ്ധ്യാപകന് പിന്നീട് ഇതേ സ്‌കൂളിൽ സ്ഥിര നിയമനം ലഭിച്ചെന്നും ഇ.ഡി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരിൽ കോഴിക്കോട് വേങ്ങേരി വില്ലേജിൽ പണിത വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി കണ്ടുകെട്ടിയിരുന്നു. 2020 ഏപ്രിലിൽ കണ്ണൂർ വിജിലൻസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |