തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ 5.7 ലക്ഷം രൂപ കൂടി പ്രത്യേക അന്വേഷണ സംഘം പിടികൂടി. കേസിലെ പ്രധാന പ്രതികളായ അലിയും റഹിമും സുഹൃത്തുക്കളെ ഏൽപ്പിച്ചിരുന്ന കവർച്ചാമുതൽ പൊലീസ് ഇടപെടലിനെ തുടർന്ന് അവർ തിരിച്ചെത്തിക്കുകയായിരുന്നു. ഇതോടെ കണ്ടെടുത്ത മൊത്തം തുക 1.42 കോടിയായി. 3.5 കോടിയാണ് കവർന്നത്. മോഷണം നടന്ന് രണ്ട് മാസത്തോളമായിട്ടും പൊലീസിന് പണം മുഴുവൻ കണ്ടെടുക്കാനായിട്ടില്ല. കണ്ണൂർ, വയനാട് ജില്ലകളിൽ അന്വേഷണസംഘം ചോദ്യംചെയ്യലും പരിശോധനയും തുടരുകയാണ്. ഇപ്പോൾ ജയിലിലുള്ള 20 പ്രതികൾ ജാമ്യത്തിലിറങ്ങും മുൻപ് ബാക്കി തുക കണ്ടെത്താനാണ് ശ്രമം. ജൂലായ് പകുതിയോടെ കുറ്റപത്രം സമർപ്പിച്ചേക്കും. ഏപ്രിൽ മൂന്നിനാണ് ദേശീയപാതയിൽ കൊടകരയിൽ 3.5 കോടി രൂപ കാറപകടം സൃഷ്ടിച്ച് കവർന്നെടുത്തത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയിലാണ് ഇത്രയും പണം പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |