തിരുവനന്തപുരം: പത്തു വർഷത്തിലധികം പ്രവർത്തിപ്പിച്ച 112 കൊയ്ത്ത് മെതി യന്ത്രങ്ങൾ കാലാവധി കഴിഞ്ഞ് കണ്ടം ചെയ്യാറായ സാഹചര്യത്തിൽ നെൽകർഷകർക്ക് കൂടുതൽ യന്ത്രങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. കുട്ടനാട് പാക്കേജ് പ്രകാരം അനുവദിച്ച യന്ത്രങ്ങളെല്ലാം 13 വർഷംവരെ പഴക്കമുള്ളതാണ്. തിരുവല്ല അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ സൂക്ഷിച്ചിരുന്ന മിക്ക യന്ത്രങ്ങളും 2018ലെ പ്രളയത്തിൽ വെള്ളം കയറി അറ്റകുറ്റപ്പണി നടത്താനാവാത്ത വിധം നശിച്ചു. പത്തുവർഷം കഴിഞ്ഞ യന്ത്രങ്ങൾ കണ്ടം ചെയ്യുന്നതാണ് നല്ലതെന്ന് കൃഷി ഡയറക്ടറുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണെന്ന് മാത്യു.ടി.തോമസിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |