തിരുവനന്തപുരം: സ്റ്റേഷനുകളിൽ ഡ്യൂട്ടിയുള്ളവരടക്കം പൊലീസുകാർ സ്വന്തം ആവശ്യങ്ങൾക്കായി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലെ മിനിസ്റ്റീരിയൽ സെക്ഷനുകളിൽ കയറിയിറങ്ങേണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാറിന്റെ ഉത്തരവ്.
സർവീസ് സംബന്ധമായ കാര്യങ്ങൾ ശരിയാക്കാൻ, ബൽറാംകുമാർ ഉപാദ്ധ്യായ കമ്മിഷണറായിരിക്കെ വൈകിട്ട് മൂന്നു മുതൽ അഞ്ചുവരെ പൊലീസുകാർക്ക് സമയം നൽകിയിരുന്നു. അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമ്മിഷണറുടെ അനുമതിയില്ലാതെ പൊലീസുകാർ മിനിസ്റ്റീരിയൽ ജീവനക്കാരെ കാണാനെത്തരുതെന്നാണ് പുതിയ ഉത്തരവ്. എസ്.എച്ച്.ഒമാർ എല്ലാ പൊലീസുകാർക്കും ഈ നിർദ്ദേശം കൈമാറണമെന്നും വീഴ്ച വരുത്തിയാൽ ഗൗരവമായെടുക്കുമെന്നും കമ്മിഷണറുടെ ഉത്തരവിലുണ്ട്. പൊലീസുകാർ കയറിയിറങ്ങുന്നത് ഓഫീസ് പ്രവർത്തനത്തിന് തടസവും ജീവനക്കാർക്ക് ശല്യവുമായതിനാലാണ് പുതിയ പരിഷ്കാരം. പരാതികളുള്ള പൊലീസുകാർക്ക് ഡെപ്യൂട്ടി കമ്മിഷണറെയോ അഡ്മിനിസ്ട്രേഷൻ ഡി.സി.പിയെയോ നേരിട്ടെത്തി കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |