തിരുവനന്തപുരം: വൈദ്യുതി എത്താത്ത കൃഷി പ്രദേശങ്ങളിൽ ജലസേചന പമ്പുകൾക്ക് സോളാർ വൈദ്യുതി ലഭ്യമാക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു.
പത്തോ ഇരുപതോ കർഷകർ ഒരുമിച്ച് വേണം സോളാർ പാനൽ സ്ഥാപിക്കേണ്ടത്. മിച്ചമുള്ള വൈദ്യുതി വിറ്റ് അവർക്ക് അധിക വരുമാനം നേടാം. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയിലാണ് പാനൽ സ്ഥാപിക്കേണ്ടത്. 40 ശതമാനം സഹായം കേന്ദ്ര സർക്കാർ നൽകും. ഇതിലൂടെ വിള ഉദ്പാദനം നാലോ അഞ്ചോ ഇരട്ടിയാക്കാം. നാണ്യവിളകളുടെ ജലസേചനത്തിനും ഈ സംവിധാനം ഉപയോഗിക്കാം.
3.6 ലക്ഷം വൈദ്യുതി കണക്ഷനുകൾ നൽകും. പ്രസരണ നഷ്ടം കുറയ്ക്കാൻ 4480 കിലോ മീറ്റർ വൈദ്യുതി ലൈൻ ത്രിഫേസാക്കും. 5.5 ലക്ഷം കേടായ മീറ്ററുകൾ മാറ്റി സ്ഥാപിക്കും. ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള ഉപകരണങ്ങൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |