തിരുവനന്തപുരം: കേന്ദ്രനിർദ്ദേശങ്ങൾക്കനുസരിച്ച് വൈദ്യുതി പ്രസരണലൈനുകൾ നിശ്ചിതകാലത്തേക്ക് സ്വകാര്യമേഖലയ്ക്ക് കൈമാറാൻ സംസ്ഥാനം തയ്യാറല്ലെന്നും ഈ നിർദ്ദേശം നടപ്പിലായാൽ പ്രസരണ ലൈനുകളുടെ അറ്റകുറ്റ പണികൾ അവതാളത്തിലാക്കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന സംസ്ഥാന,കേന്ദ്രഭരണ പ്രദേശങ്ങളിലെ നവപുനരുപയോഗ ഊർജ്ജ,വൈദ്യുതി മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വാർഷിക ജലലഭ്യത 3000 ടി.എം.സി ആയിരിക്കെ,വൈദ്യുതി ഉൽപാദനത്തിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് വെറും 300 ടി.എം.സി ആണെന്നുള്ള അടിസ്ഥാനത്തിൽ,പര്യവേഷണത്തിലും എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ഘട്ടത്തിൽ 120ൽ പരം ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതികൾ എത്രയും വേഗം ലഭ്യമാക്കാൻ വേണ്ട നടപടികൾ കേന്ദ്രസർക്കാൻ സ്വീകരിക്കണം.സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര സഹായം 15 ശതമാനത്തിൽ നിന്ന് 60 ശതമാനം ആക്കണമെന്നും അടുത്ത അഞ്ചുവർഷം കൊണ്ട് വൈദ്യുതിവിതരണ മേഖലയിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ സർക്കാർ ലക്ഷ്യമിടുന്നതിൽ 10,000 കോടി രൂപയുടെ കേന്ദ്രവിഹിതം ആർ.ഡി.എസ്.എസ് പദ്ധതിയിലൂടെ നൽകണമെന്നും കേന്ദ്ര സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |