ന്യൂഡൽഹി:കേന്ദ്രീയ വിദ്യാലയങ്ങളിലെ മതപ്രാർത്ഥനയ്‌ക്കെതിരായ ഹർജി അടുത്ത മാസം പരിഗണിക്കാനായി ജസ്റ്റിസ്‌മാരായ ഇന്ദിര ബാനർജി, സൂര്യകാന്ത്, എം.എം സുന്ദ്രേഷ് എന്നിവരുടെ ബെഞ്ച് മാറ്റിവച്ചു.
കേന്ദ്രീയ വിദ്യാലയങ്ങളിലെ അസംബ്ലിയിലോ മറ്റോ നടക്കുന്ന മതപരമായ പ്രാർത്ഥനകൾ നിർത്താനും പകരം ശാസ്ത്രീയ പഠനം പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാരിനും കേന്ദ്രീയ വിദ്യാലയ സംഘഠനും നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ വിനായക് ഷായാണ് ഹർജി സമർപ്പിച്ചത്.
ധാർമ്മിക മൂല്യങ്ങൾ വളർത്താൻ സ്കൂളുകളിൽ പ്രാർത്ഥന നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബാനർജി നിരീക്ഷിച്ചു.
ഒരു മതവുമായി ബന്ധപ്പെട്ട് കേന്ദ്രീയ വിദ്യാലയങ്ങളിൽ നടക്കുന്ന പ്രാർത്ഥനയാണ് വിഷയമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. 2019 ൽ സമാനമായ ഹർജിയിൽ ജസ്റ്റിസ്‌മാരായ നരിമാൻ, വിനീത് ശരൺ എന്നിവരുടെ ബെഞ്ച് വിഷയം മൂന്നംഗ ബെഞ്ചിന് വിട്ടിരുന്നു. ഈ വിഷയത്തിൽ ജമാഅത്ത് ഉലമ - ഇ - ഹിന്ദ് സമർപ്പിച്ച അപേക്ഷയും അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |