ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് ഷട്ടറുകൾ തുറന്നും അടച്ചും തമിഴ്നാട്. ഇന്നലെ വൈകിട്ടോടെ ജലനിരപ്പ് 142 അടിയിലെത്തിയതോടെ കൂടുതൽ ഷട്ടറുകൾ ഉയർത്തി. ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം നാല് ഷട്ടറുകൾ തുറന്ന് സെക്കൻഡിൽ 1682.44 ഘനയടി ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. രാത്രിയിൽ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും. ടണൽ വഴി തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 1867 ഘനയടി വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഒരാഴ്ചയിലധികമായി രാത്രി കാലങ്ങളിൽ കൂട്ടത്തോടെ ഷട്ടറുകൾ തുറക്കുകയും രാവിലെ ജലരിപ്പ് അൽപ്പം കുറയുമ്പോൾ അടക്കുകയുമാണ് തമിഴ്നാടിന്റെ പതിവ്.
മുല്ലപ്പെരിയാറിൽ നിന്നുള്ല വെള്ളം എത്തിയതിന് പിന്നാലെ ഇടുക്കിയിലെ ജലനിരപ്പ് നേരിയ തോതിലുയർന്ന് 2400.8 അടിയിലെത്തി. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. മൊത്തം സംഭരണ ശേഷിയുടെ 97.37% വെള്ളമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |