ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ. രവിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. ഗവർണർ സമാധാനാന്തരീക്ഷത്തിനു തുരങ്കം വയ്ക്കുന്നെന്നും വർഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നെന്നും സ്റ്റാലിൻ ആരോപിക്കുന്നു. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ മതേതര മുന്നണിയിലെ എല്ലാ എം.എൽ.എമാരും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ ഉൾപ്പെടെ മുന്നണിയിലുണ്ട്.
കേരളത്തിലേതിന് സമാനമാണ് തമിഴ്നാട്ടിലെയും അങ്കം. തമിഴ്നാട്ടിലെ 13 സർവകലാശാലകളിലെ വി.സി നിയമനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പോര്. വി.സി നിയമനാധികാരം സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള ബിൽ കഴിഞ്ഞ ഏപ്രിലിൽ പാസാക്കി ഗവർണർക്ക് അയച്ചതാണ്. ബിൽ മാറ്റി വച്ച ഗവർണർ അളഗപ്പ, മനോൻമണിയം സുന്ദരനാർ, തിരുവള്ളുവർ സർവകലാശാലകളിൽ വി.സിമാരെ നിയമിച്ചുകൊണ്ട് തിരിച്ചടിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |