SignIn
Kerala Kaumudi Online
Monday, 08 December 2025 5.36 PM IST

കുട്ടികർഷകർക്ക് സഹായവുമായി സിനിമാലോകം; ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും

Increase Font Size Decrease Font Size Print Page

prithviraj-sukumaran

ഇടുക്കി: തൊടുപുഴയിൽ വിഷബാധയേറ്റ് കുട്ടികർഷകരുടെ പശുക്കൾ ചത്ത സംഭവത്തിൽ സഹായവുമായി സിനിമാലോകം. നടൻ ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും സഹായവുമായി രംഗത്തെത്തി. മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്ന് അറിയിച്ചു.

ഇത്രയധികം സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കുട്ടി കർഷകൻ മാത്യു മാദ്ധ്യമങ്ങളോട് പറഞ്ഞു. പശുവളർത്തൽ കൂടുതൽ ഊ‌ർജിതമായി നടത്തുമെന്നും മാത്യു കൂട്ടിച്ചേർത്തു. മുൻ മന്ത്രി പി ജെ ജോസഫ് ഇന്ന് ഒരു പശുവിനെ കെെമാറുമെന്നും അറിയിച്ചിട്ടുണ്ട്.

പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനായി മാറ്റിവച്ച പണമാണ് ജയറാം നൽകിയത്. അദ്ദേഹം കുട്ടികളെ നേരിൽക്കണ്ടാണ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കെെമാറിയത്. എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കാമെന്നും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കൃഷി തുടരാൻ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

'ഞാനും കാലിത്തൊഴുത്തുകൊണ്ടുനടക്കുന്നയാളാണ്. രണ്ട് തവണ കേരള സർക്കാരിന്റെ ക്ഷീരകർഷകനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളിൽ കൂടുതൽ സമയവും ഫാമിലാണ് ചെലവഴിക്കാറ്. ഈ കുഞ്ഞുങ്ങൾക്കുണ്ടായ ഇതേ അനുഭവം ആറ് വർഷം മുമ്പ് ഉണ്ടായിട്ടുണ്ട്. ഒറ്റദിവസം 24 പശുക്കളാണ് ചത്തത്. അന്ന് നിലത്തിരുന്ന് കരയാൻ മാത്രമേ സാധിച്ചുള്ളൂ. വിഷബാധയേറ്റാണ് പശുക്കൾ ചത്തതെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. പക്ഷേ എങ്ങനെ വിഷബാധയേറ്റെന്ന് അറിയില്ല.'- ജയറാം പറഞ്ഞു.

തൊടുപുഴ വെള്ളിയാമറ്റത്ത് കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നിവർ നടത്തുന്ന ഫാമിലെ പശുക്കളാണ് മരിച്ചത്. ഒറ്റ ദിവസം കൊണ്ട് 13 പശുക്കളാണ് ചത്തത്. ഇതിൽ അഞ്ച് പശുക്കൾക്ക് കറവയുണ്ടായിരുന്നു. പശുക്കൾ ചത്തതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു. പത്ത് ലക്ഷം രൂപയുടെ നാഷ്‌ടമാണ് കണക്കാക്കുന്നത്. ഞായറാഴ്ച വൈകിട്ട് പശുക്കൾക്ക് കപ്പത്തൊലി കൊടുത്തിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തൽ.

TAGS: MAMMOOTTY, PRITHVIRAJ, FINANCIAL AID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.