തിരുവനന്തപുരം: സ്വകാര്യ വ്യവസായ പാർക്കുകളോ എസ്റ്റേറ്റുകളോ നിർമ്മിക്കുന്നതിന് പതിനഞ്ച് ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കാൻ ഭൂപരിഷ്കരണ നിയമത്തിൽ ഇളവനുവദിക്കുന്നതടക്കമുള്ള മാർഗനിർദ്ദേശങ്ങൾക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.
അഞ്ചേക്കറിൽ കൂടുതലുള്ള സ്ഥലങ്ങളിൽ സ്വകാര്യ വ്യവസായ പാർക്കുകളോ എസ്റ്റേറ്റുകളോ സ്ഥാപിക്കുന്നതിനുള്ള പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം-2022 ആണ് ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചത്. പാർക്കുകൾക്ക് മൂന്ന് കോടിയുടെ സഹായമനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.എസ്റ്റേറ്റിനായി സ്ഥലം നൽകുന്നതും കരാറുണ്ടാക്കുന്നതും എസ്റ്റേറ്റുടമയായിരിക്കും. എസ്റ്റേറ്റിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കിക്കൊടുക്കും.സ്വകാര്യ വ്യവസായ പാർക്കുകൾക്കായി ഇതിനകം തന്നെ പതിനഞ്ച് അപേക്ഷകൾ സർക്കാരിന് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |