കൊല്ലം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ശൂരനാട് തെക്ക്, കിടങ്ങയം, ചെപ്പള്ളി തെക്കതിൽ വീട്ടിൽ നിന്ന് മൈനാഗപ്പള്ളി തെക്ക് ഇപ്പായി വിളപ്പുറം കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന അനീഷ് (33), കരുനാഗപ്പള്ളി കല്ലേലിഭാഗം മാരാരിത്തോട്ടം ക്ഷേത്രത്തിന് സമീപം ബിന്ദു ഭവനിൽ വൈശാഖ് (23) എന്നിവരാണ് 70.19ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
രഹസ്യ സന്ദേശത്തെ തുടർന്ന് കരുനാഗപ്പള്ളി മാർക്കറ്റ് റോഡിലൂടെ കാറിൽ സഞ്ചരിച്ച ഇവരെ സ്വകാര്യ ആശിപത്രിയുടെ സമീപത്തുവച്ച് പിടികൂടുകയായിരുന്നു. അടിവസ്ത്രത്തിനുള്ളിലും പാന്റിന്റെ
പോക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കഴിഞ്ഞ ദിവസവും രണ്ടുപേരെ കരുനാഗപ്പള്ളി പൊലീസ് ബംഗളൂരുവിൽ പിടികൂടിയിരുന്നു. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ മേൽ നോട്ടത്തിൽ കരുനാഗപ്പളളി ഇൻസ്‌പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്‌സാണ്ടർ, ആർ. ശ്രീകുമാർ, ജിമ്മി ജോസ്, എ.എസ്.ഐമാരായ നന്ദകുമാർ, ഷാജിമോൻ, ശ്രീകുമാർ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒമാരായ ഹാഷിം, ഷിർദിഷ് എന്നവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |