കൊച്ചി: മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശനത്തിന് പ്ളസ് ടു മാർക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സി.ബി.എസ്. ഇ സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷനും വിദ്യാർത്ഥികളായ സാൽവിയ ഹുസൈൻ, സിബി വിത്സൺ എന്നിവരും നൽകിയ ഹർജി ഹൈക്കോടതി ആഗസ്റ്റ് 31 നു പരിഗണിക്കാൻ മാറ്റി.
കൊവിഡ് സാഹചര്യത്തിൽ സി.ബി.എസ്.ഇ, ഐ.സി. എസ്.ഇ സിലബസുകളിലെ പ്ളസ് ടു പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഇതു കണക്കിലെടുത്ത് ഇത്തവണ മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയിലെ റാങ്ക് മാത്രം പരിഗണിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സ്റ്റേറ്റ് സിലബസിൽ പ്ളസ് ടു പരീക്ഷ നടത്തിയെങ്കിലും കുട്ടികളുടെ നിലവാരം ശരിയായ രീതിയിൽ വിലയിരുത്തപ്പെട്ടില്ലെന്ന് ഹർജിക്കാർ ആരോപിക്കുന്നു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |