തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ ഉത്തരവ് നടപ്പാക്കുന്നതിലെ കാലതാമസം ഉൾപ്പടെ ചൂണ്ടിക്കാട്ടി സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകർ വീണ്ടും സമരം തുടങ്ങി. വി.ഐ.പി ഡ്യൂട്ടികൾ, ഇ-സഞ്ജീവനി ചുമതലകൾ, മെഡിക്കൽ ബോർഡുകൾ എന്നിവയുമായി ഇന്നലെ മുതൽ ഡോക്ടർമാർ നിസഹകരണം ആരംഭിച്ചു. ഇത് കൂടാതെ രോഗീപരിചരണവുമായി നേരിട്ട് ബന്ധമില്ലാത്ത ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകളും ബഹിഷ്‌കരിക്കുമെന്നും കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയ് എസും ഡോ. നിർമൽ ഭാസ്‌കറും അറിയിച്ചു.
നാളെ പ്രിൻസിപ്പൽ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണയും പഠനനിഷേധജാഥയും നടത്തും. വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതോടൊപ്പം കാലാനുസൃതമായി സ്വയം പഠനം നടത്തുന്ന അദ്ധ്യാപകർ പ്രതിഷേധസൂചകമായി പഠനം അവസാനിപ്പിച്ച്, പാഠപുസ്‌തകങ്ങൾ പ്രിൻസിപ്പൽമാരെ തിരിച്ചേൽപ്പിക്കും. ഈ മാസം 6 ന് എല്ലാ മെഡിക്കൽ കോളേജ് അദ്ധ്യാപകരും നിരാഹാരം അനുഷ്ഠിച്ചുകൊണ്ട് ഡ്യൂട്ടി നോക്കും. 9 ന് മെഡിക്കൽ കോളേജുകൾക്ക് മുമ്പിൽ 'ഓരോരുത്തരും ഒരു മെഴുകുതിരി നാളം വീതം' എന്ന പ്രതീകാത്മക സമരം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |