തിരുവനന്തപുരം: ആസ്‌ട്രേലിയൻ ഹൈക്കമ്മീഷണറും ന്യൂ സൗത്ത് വെയിൽസിന്റെ മുൻ ഭരണാധികാരിയും കൂടിയായ ബാരി ഒ.ഫെറലുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി.ആസ്‌ട്രേലിയയുടെ ഫെഡറൽ സംവിധാനം എന്നും രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവിടുത്തെ ആഭ്യന്തര സർക്കാരുകളുടെ പ്രവർത്തനരീതി പ്രായോഗികമായി സംസ്ഥാനത്തിന് ഏറെ ഉപകാരപ്പെടും. ആസ്‌ട്രേയിലയിൽ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മ നിലവിലുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇവരെ സംരക്ഷിക്കുന്നതിന് ആസ്‌ട്രേലിയൻ ഗവൺമെന്റിനോടുള്ള നന്ദി മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉന്നതിയിൽ എത്തിക്കാൻ ശാസ്ത്രം, ടെക്‌നോളജി,
ഹ്യൂമാനിറ്റീസ്, ലിബറൽ ആർട്‌സ് തുടങ്ങിയ വിഷയങ്ങളിൽ മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങിക്കഴിഞ്ഞു.
കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകാൻ ഒരുങ്ങുകയാണ്. ഇതിനായി നിക്ഷേപ നിയമങ്ങൾ ലളിതമാക്കുമെന്നും ആസ്‌ട്രേലിയയിലെ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ക്ഷണിക്കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലേക്ക് വിനോദസഞ്ചാരികളെയും മുഖ്യമന്ത്രി ക്ഷണിച്ചു. ഭാവിയിൽ കൂടുതൽ മേഖലകളിൽ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ഹൈ കമ്മീഷണറെ അറിയിച്ചു.
ആസ്‌ട്രേലിയൻ കോൺസുലേറ്റിൽ നിന്നും കോൺസുൽ ജനറൽ ഫോർ സൗത്ത് ഏഷ്യ സാറ കിർലിവ്, വൈസ് കോൺസുൽ സാം മൈയേർസ് എന്നിവരും ആസ്‌ട്രേലിയൻ ഹൈ കമ്മീഷനിൽ നിന്ന് മ്യുറെ ടൈലർ, ജോആൻ പ്രയർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |