തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ സാമൂഹ്യാഘാത പഠനവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണ്. ഏതെങ്കിലും എജൻസികൾക്ക് സമയം കൂടുതൽ വേണമെങ്കിൽ അത് അനുവദിച്ചു കൊടുക്കും. വിവിധ എജൻസികളിൽ ഒന്ന് മാത്രമാണ് രാജഗിരി.
മൂന്ന് ജില്ലകളിൽ സാമൂഹ്യാഘാത പഠനം താത്കാലികമായി നിറുത്തിവച്ചിരുന്നു. കൊച്ചി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിന്റെ ഔട്ട് റീച്ച് വിഭാഗത്തിനാണ് എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ സാമൂഹ്യാഘാത പഠനം നടത്താൻ ചുമതല നൽകിയത്. എന്നാൽ, രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കളക്ടർ മുഖേന സർക്കാരിനെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |