കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായ രേഖകളിൽ പ്രതിഭാഗത്തിന് ഇനിയും ലഭിച്ചിട്ടില്ലാത്തവ പത്തുദിവസത്തിനകം നൽകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഇന്നലെ കോടതിയിൽ അറിയിച്ചു. രേഖകൾ നൽകാനുള്ള കോടതി ഉത്തരവ് പാലിക്കപ്പെട്ടിരുന്നില്ല. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശിച്ചപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഇന്നലെ ഹാജരായാണ് വിശദീകരണം നൽകിയത്. ചില രേഖകൾ ഫോറൻസിക് ലാബിൽനിന്ന് ലഭിക്കാനുണ്ടെന്നും ഇത് ലഭിക്കുന്ന മുറയ്‌ക്ക് നൽകുമെന്നും വ്യക്തമാക്കി.
എന്നാൽ വിചാരണ വേഗത്തിലാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ള സാഹചര്യത്തിൽ ഒക്ടോബർ 17നകം ഇവ ലഭ്യമാക്കണമെന്നും ഇക്കാര്യം ഫോറൻസിക് ലാബ് അധികൃതരെ അറിയിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിർദ്ദേശം നൽകി. തുടർന്ന് കേസ് ഒക്ടോബർ മൂന്നിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |