കാസർകോട്: പെരിയ ഇരട്ട കൊലപാതക കേസിൽ പ്രതികളായ 9സി.പി.എം പ്രവർത്തകർക്കായി അഡ്വ.സി.കെ.ശ്രീധരൻ ഹാജരാവുന്നത് സാമൂഹിക നിന്ദയും അവഹേളനവും കൊടും ചതിയുമാണെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. 'പെരിയയിൽ നിഷ്ഠൂരമായി വധിക്കപ്പെട്ട കൃപേഷ്,ശരത് ലാൽ കൊലപാതകം കേരളീയ മനസാക്ഷിയെ മരവിപ്പിച്ച സംഭവമാണ്.കൊലപാതകം നടന്നതുമുതൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ശിക്ഷിക്കാനും കൂട്ടായി നടത്തിയശ്രമം വക്കീൽ മറന്നുപോയോ എന്നദ്ദേഹം ചോദിച്ചു.അഭിഭാഷകനായാൽ മനസാക്ഷി പാടില്ലെന്ന് എത് നിയമപുസ്തകത്തിലാണ് വായിച്ചതെന്നും കാലവും ചരിത്രവും വക്കീലിന് മാപ്പു നല്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |