കൊച്ചി: വയനാട്ടിലെ മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ സൗത്ത് മുട്ടിൽ വില്ലേജ് ഓഫീസർ കെ.കെ.അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.ഒ.സിന്ധു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പട്ടയഭൂമിയിൽ നിന്ന് മരം മുറിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവിന്റെ മറവിൽ സൗത്ത് മുട്ടിൽ വില്ലേജിലെ വനഭൂമിയിൽ നിന്ന് റവന്യൂ വകുപ്പിന്റെ അറിവോ അനുമതിയോയില്ലാതെ വൻതോതിൽ ഈട്ടിമരങ്ങൾ മുറിച്ചു നീക്കാൻ സഹായിച്ചെന്നാരോപിച്ചാണ് ഇവരെ കേസിൽ പ്രതികളാക്കിയത്. പ്രതികൾക്കെതിരെ കുറ്റകരമായ പെരുമാറ്റദൂഷ്യമാണ് ആരോപിച്ചിട്ടുള്ളതെന്നും മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് സോഫി തോമസാണ് ഹർജികൾ തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |