തിരുവനന്തപുരം: ലക്ഷക്കണക്കിന് ജനങ്ങൾ തനിക്കൊപ്പം ഉണ്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ധാരണ തെറ്റാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ സമരമാണ് കഴിഞ്ഞ ദിവസം രാജ്‌ഭവന് മുന്നിൽ നടന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എന്നും ബി.ജെ.പി അനുകൂല നിലപാടാണ്. എല്ലാ ദിവസവും പറയുന്നതിനെ നാക്കുപിഴയെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് സുധാകരൻ ചെയ്യുന്നത്. ഈ നിലപാട് സ്വീകരിക്കുന്നയാളെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിലനിറുത്തണോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്.
സുധാകരന്റെ ആർ.എസ്.എസ് അനുകൂല നിലപാട് രാഷ്ട്രീയപ്രശ്‌നമാണ്. ഇക്കാര്യത്തിൽ മുസ്ലിംലീഗും ആർ.എസ്.പിയുമടക്കമുള്ള കക്ഷികൾ നിലപാട് വ്യക്തമാക്കണം. യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി ലഭിക്കുകയെന്നതാണ് സി.പി.എം നിലപാടെന്ന് കത്ത് വിവാദത്തിൽ അദ്ദേഹം പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |