കാസർകോട്: ശക്തമായ കാറ്റിൽ നിലംപതിച്ച വീട്ടുപറമ്പിലെ തെങ്ങിനടിയിൽ പെട്ട് പതിമൂന്നുകാരന് ദാരുണാന്ത്യം. ഡൈജിവേൾഡ് കന്നഡ ഓൺലൈൻ റിപ്പോർട്ടർ മഞ്ചേശ്വരം ചേവാർ കൊന്തളക്കാട്ടെ സ്റ്റീഫൻ ക്രാസ്റ്റയുടെ മകൻ ഷോൺ ആറോൺ ക്രാസ്റ്റയാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. അച്ഛനൊപ്പം തൊട്ടടുത്തുള്ള കവുങ്ങിൻതോട്ടത്തിലേക്ക് പോകുന്നതിനിടയിൽ ആഞ്ഞടിച്ച കാറ്റിൽ പൊട്ടിവീണ തെങ്ങിനടിയിൽ കുട്ടി പെടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ തെങ്ങ് മാറ്റി കുട്ടിയെ മംഗളൂരു ഫാ. മുള്ളേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് നാലിന് ചേവാർ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ സംസ്‌ക്കരിക്കും . കയ്യാർ ഡോൺബോസ്‌കോ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഷോൺ . അമ്മ: അനിത. സഹോദരി: സോണൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |