തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരിവിരുദ്ധ കാമ്പെയിന്റെ ഭാഗമായി ഒക്ടോബർ 5 വരെ സംസ്ഥാനത്ത് എക്സൈസ് വകുപ്പ് നടത്തുന്ന നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് നടത്തും.
ഡ്രൈവിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുകയും മുഴുവൻ സമയ ഹൈവേ പെട്രോളിംഗ് ടീമിനെ നിയോഗിക്കുകയും ചെയ്തു. കേസിലുൾപ്പെട്ട 2193 നർക്കോട്ടിക് കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കി അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ ലഭിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും അതിർത്തി ചെക്ക്‌പോസ്റ്റുകളിലും ഇടറോഡുകളിലും പരിശോധന ശക്തമാക്കി. സ്പെഷ്യൽ ഡ്രൈവിൽ 324 പ്രതികളെ അറസ്റ്റ് ചെയ്തു. 67.59 കിലോഗ്രാം കഞ്ചാവ്, 166 കഞ്ചാവ് ചെടികൾ, 771 ഗ്രാം എം.ഡി.എം.എ, 1291 ഗ്രാം മെത്താംഫിറ്റമിൻ, 8.4 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ 4 പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 117 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |