ന്യൂ ഡൽഹി : പോപ്പുലർ ഫ്രണ്ടിനെതിരെയുളള നടപടിക്ക് തുടക്കമിട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2022 ഏപ്രിലിലെ ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ എൻ.ഐ.എയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ ഡൽഹി ഹൈക്കോടതി നിർദേശം. പോപ്പുലർ ഫ്രണ്ട് നേതാവ് ഒ.എം.എ. സലാമിന്റെ ഹർജിയിലാണ് ജസ്റ്റിസ് ജസ്‌മീത് സിംഗിന്റെ സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം. എൻ.ഐ.എ നാല് ആഴ്‌ചയ്‌ക്കകം മറുപടി നൽകണം. ജൂലായ് 11ന് ഹർജി വീണ്ടും പരിഗണിക്കും.
2022 ഏപ്രിൽ 13നാണ് പോപ്പുലർ ഫ്രണ്ടിനെതിരെ എൻ.ഐ.എ കേസെടുത്തത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ മിന്നൽ റെയ്ഡുകൾ നടത്തി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്‌തു. ഭീകരപ്രവർത്തനത്തിന് തെളിവായി ഡിജിറ്രൽ ഉപകരണങ്ങളും രേഖകളും കണ്ടെത്തിയെന്ന് എൻ.ഐ.എ വ്യക്തമാക്കിയിരുന്നു. സെപ്‌തംബർ 22ന് നടന്ന റെയ്ഡിലാണ് ഒ.എം.എ. സലാം അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |