തിരുവനന്തപുരം: ഫെബ്രുവരി 18ന് തുടങ്ങി ഇന്നലെവരെ നിയമസഭ സമ്മേളിച്ച 11 ദിവസങ്ങളിൽ പരിഗണനയ്ക്കു വന്നത് 3,358 ചോദ്യങ്ങൾ. ഇതിൽ 3,044 ചോദ്യങ്ങൾക്ക് മന്ത്റിമാർ മറുപടി നൽകി. ശേഷിക്കുന്ന ചോദ്യങ്ങൾക്കും പൂർണമായ മറുപടി ഉടൻ ലഭ്യമാക്കണമെന്ന് സ്പീക്കർ എം.ബി. രാജേഷ് നിർദ്ദേശിച്ചു. നക്ഷത്ര ചിഹ്നമിട്ടതും അല്ലാത്തതുമായി 3416 ചോദ്യങ്ങൾക്കുള്ള നോട്ടീസുകളാണ് ലഭിച്ചത്. ഇതിൽ 34 എണ്ണം നിരസിച്ചു. 24 എണ്ണം പിൻവലിച്ചു. ജനകീയ പ്രശ്നങ്ങളിന്മേലുള്ള 13 ശ്രദ്ധക്ഷണിക്കലുകളും 66 സബ്മിഷനുകളുമുണ്ടായി.
5 അടിയന്തര പ്രമേയ നോട്ടീസുകൾ പരിഗണിച്ചു. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട നോട്ടീസ് രണ്ടുമണിക്കൂർ ചർച്ച ചെയ്തു. 894 രേഖകളും വിവിധ സഭാസമിതികളുടെ 44 റിപ്പോർട്ടുകളും മേശപ്പുറത്തുവച്ചു. വെള്ളിയാഴ്ചകളിൽ സ്വകാര്യബില്ലുകൾ അവതരിപ്പിക്കുന്നത് ഫലപ്രദമായി ഉപയോഗിക്കാനായില്ലെന്ന് സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |