തിരുവനന്തപുരം: ബന്ധു നിയമനവും പിൻവാതിൽ നിയമനവും നടത്തി സി.പി.എം താത്പര്യം സംരക്ഷിക്കാനാണ് അപ്രഖ്യാപിത നിയമന നിരോധനത്തിലൂടെ പിണറായി സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. 'അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെ യുവജനരോഷം" എന്ന മുദ്രാവാക്യമുയർത്തി ആർ.വൈ.എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാർ ഫാസിസത്തിന്റെ മലയാളി രൂപമാണ് രണ്ടാം പിണറായി സർക്കാർ. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ പിണറായി സർക്കാർ വന്ധ്യംകരിച്ച് നമശിവായ മജിസ്‌ട്രേറ്റാക്കി മാറ്റി. ലാഭകരമല്ലാത്തതിന്റെ പേരിൽ നിയമനം നിറുത്തിവയ്ക്കുന്ന സർക്കാർ എല്ലാ വകുപ്പുകളിലും താത്കാലിക, കരാർ നിയമനങ്ങൾ നടത്തുന്നത് അപഹാസ്യമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |