തിരുവനന്തപുരം: പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിന് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സർക്കാർ, സർക്കാർ അനുബന്ധ നഴ്സിംഗ് കോളേജുകൾക്കും അനുമതി ലഭ്യമായി. ഈ സർക്കാരിന്റെ കാലത്ത് 22 സർക്കാർ, സർക്കാർ അനുബന്ധ നഴ്സിംഗ് കോളേജുകളാണ് ആരംഭിച്ചത്. ഇടുക്കി, വയനാട്, പാലക്കാട്, കാസർകോട്, പത്തനംതിട്ട, തിരുവനന്തപുരം ജനറൽ ആശുപത്രി ക്യാമ്പസ്, കൊല്ലം, മഞ്ചേരി എന്നിവിടങ്ങളിലാണ് സർക്കാർ മേഖലയിൽ നഴ്സിംഗ് കോളേജ് ആരംഭിച്ചത്. നാല് മെഡിക്കൽ കോളേജുകൾക്കും അനുമതി ലഭിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.
സിമെറ്റിന്റെ കീഴിൽ നെയ്യാറ്റിൻകര,വർക്കല,കോന്നി,നൂറനാട്,താനൂർ,തളിപ്പറമ്പ്,ധർമ്മടം,ചവറ എന്നിവിടങ്ങളിലും,കേപ്പിന് കീഴിൽ ആറന്മുള,ആലപ്പുഴ,പത്തനാപുരം എന്നിവിടങ്ങളിലും,സിപാസിന്റെ കീഴിൽ കാഞ്ഞിരപ്പള്ളി,സീത്തോട്,കൊട്ടാരക്കര എന്നിവിടങ്ങളിലുമാണ് നഴ്സിംഗ് കോളേജുകൾ ആരംഭിച്ചത്.സ്വകാര്യ മേഖലയിൽ 20 നഴ്സിംഗ് കോളേജുകളും ആരംഭിക്കാനുള്ള അനുമതി നൽകി.സർക്കാർ മേഖലയിൽ 478 ബി.എസ്.സി നഴ്സിംഗ് സീറ്റുകളിൽ നിന്ന് 1130 സീറ്റുകളാക്കി വർദ്ധിപ്പിച്ചു.ആകെ 10,000 ലധികം ബി.എസ്.സി നഴ്സിംഗ് സീറ്റുകളാക്കി വർദ്ധിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |