തിരുവനന്തപുരം: നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഉത്രാട ദിനമായ ഇന്നലെ ഓണവിപണി ടോപ്പ് ഗിയറിലായിരുന്നു. മാർക്കറ്റുകളിലും വസ്ത്രശാലകളിലും സ്വർണക്കടകളിലും ഗൃഹോപകരണ സ്ഥാപനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. മാളുകളിലും ഹൈപ്പർമാർക്കറ്റുകളിലും സമാന സ്ഥിതിയായിരുന്നു. പാഴ്സൽ വിതരണത്തിന് മാത്രമാണ് അനുമതിയുള്ളതെങ്കിലും ഇളവുകൾ വന്നതോടെ കച്ചവടത്തിൽ നേരിയ വർദ്ധനയുണ്ടായെന്ന് ഹോട്ടലുടമകളും പറയുന്നു. ഇളവിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതും തിരക്ക് വർദ്ധിപ്പിച്ചു.
കൊവിഡ് നിയന്ത്രണം പാലിച്ചാണ് വ്യാപാര സ്ഥാപനങ്ങൾ ആൾക്കാരെ പ്രവേശിപ്പിച്ചത്. എന്നാൽ, മാർക്കറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കുക, കൂട്ടംകൂടി നിൽക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ തലസ്ഥാന നഗരത്തിലെ പല സ്ഥലങ്ങളിലും ലംഘിക്കപ്പെട്ടതായി പരാതി ഉയർന്നു. തുടർന്ന് പരിശോധന ശക്തമാക്കാൻ സിറ്രി പൊലീസിന്റെ സ്‌പെഷ്യൽ ടീമിനെ നിയോഗിച്ചു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |