തിരുവനന്തപുരം: കോട്ടയം ഡി.സി.സി ഓഫീസിനും എ.കെ.ജി സെന്ററിനും നേരെ ആക്രമണം നടന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റുചെയ്യാൻ കഴിയാത്തത് പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. പാർട്ടിയുടെ നിർദ്ദേശപ്രകാരം പൊലീസ് പ്രവർത്തിക്കുന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി ഓഫീസ് ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ കൈവശമുണ്ട്. അറിയപ്പെടുന്ന മാർക്‌സിസ്റ്റ് സംഘമാണ് പ്രതികളെന്നു ബോദ്ധ്യമായിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന് അപമാനമാണ്. എ.കെ.ജി സെന്ററിൽ ആക്രമണം നടന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. അവിടെയും സംഭവം നടക്കുമ്പോൾ പൊലീസ് ഉണ്ടായിരുന്നു. ആക്രമണം നടന്ന ഉടനേ പ്രതികൾ കോൺഗ്രസുകാരാണെന്ന് ആരോപിച്ച സി.പി.എമ്മുകാർക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. കോൺഗ്രസിനും യു.ഡി.എഫിനും നേരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സംഘർഷം സൃഷ്ടിച്ച് പ്രതിസന്ധിയിൽപ്പെട്ട സർക്കാരിനെ സംരക്ഷിക്കാനാണ് സി.പി.എമ്മും പൊലീസും ശ്രമിക്കുന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |