തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദഗ്ദ്ധ ചികിത്സയ്‌ക്കായി ഇന്നു പുലർച്ചെ 4ന് ജർമ്മനിയിലേക്ക് പുറപ്പെടും. മകൻ ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എം.പി, ജർമൻ ഭാഷ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവർ അദ്ദേഹത്തെ അനുഗമിക്കും. ഏറെ നാളായി ശബ്‌ദമുയർത്തി സംസാരിക്കാൻ പറ്രാത്തതിന്റെ പ്രയാസം അദ്ദേഹത്തിനുണ്ട്. വിദഗ്ദ്ധ പരിശോധനയിലൂടെ മാത്രമേ ശരിയായ കാരണം കണ്ടെത്തി ചികിത്സിക്കാനാകൂവെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ശസ്ത്രക്രിയ വേണ്ടിവന്നാൽ അതിനുശേഷമാവും തിരിച്ചെത്തുക. യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ജർമ്മനിയിലെ ചാരിറ്റി ക്ലീനിക്കിലാണ് ചികിത്സ. 312 വർഷത്തെ പ്രവർത്തന പാരമ്പര്യമുളള ആശുപത്രിയാണിത്. 11 നോബൽ സമ്മാന ജേതാക്കൾ ഇവിടെ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |