തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്ക് ബെംഗുളൂരുവിലെ എച്ച്.സി.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്നലെ വിവിധ ടെസ്റ്രുകൾക്ക് വിധേയനാക്കി. ടെസ്റ്രുകളുടെ ഫലം ഇന്ന് ലഭിച്ചേക്കും. അതിന് ശേഷമാവും തുടർ ചികിത്സ എങ്ങനെ എന്ന് തീരുമാനിക്കുക. പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.ശാരീരികമായ ക്ഷീണമെല്ലാം മാറി ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് മകൾ മറിയം ഉമ്മൻ പറഞ്ഞു. ആഹാരം കഴിക്കുകയും കുടുംബാംഗങ്ങളോട് സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. നേരത്തെ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടർ വിശാൽ റാവു ഇന്നലെ പലതവണ ഉമ്മൻചാണ്ടിയെ പരിശോധിച്ചു. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുമായും അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്.ഞയറാഴ്ച വൈകിട്ടാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്രിൻകര നിംസ് ആശുപത്രിയിൽ നിന്ന് വിമാനമാർഗം ബംഗുളൂരുവിലെത്തിച്ചത്. ഭാര്യ മറിയാമ്മ ഉമ്മൻ,മക്കളായ ചാണ്ടി ഉമ്മൻ,മറിയം ഉമ്മൻ,അച്ചു ഉമ്മൻ എന്നിവരും ആശുപത്രിയിലുണ്ട്. ബെന്നിബെഹനാൻ എം.പിയും ഞയറാഴ്ച രാത്രി അവിടെയെത്തി ആശുപത്രി അധികൃതരുമായി ചർച്ചകൾ നടത്തിയാണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |