തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുസർക്കാർ നികുതിയിൽ നയാപൈസ ഇളവ് വരുത്തിയിട്ടില്ലെന്നും കേന്ദ്രസർക്കാർ ഇന്ധന നികുതി കുറച്ചപ്പോൾ, കേരളത്തിൽ ആനുപാതികമായി കുറഞ്ഞതാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
സംസ്ഥാന സർക്കാർ നികുതി കുറച്ചു എന്ന മട്ടിൽ ഇതിനെ ധനമന്ത്രിയും ഇടതുപക്ഷവും പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണ്. വർദ്ധിപ്പിച്ച ഇന്ധനവിലയുടെ നികുതി നാല് തവണ വേണ്ടെന്ന് വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജനങ്ങൾക്ക് നൽകിയത്. വിവിധ നികുതികളിലായി സംസ്ഥാനത്തിന് ഒരു ലിറ്റർ പെട്രോളിൽ നിന്ന് 34.64 രൂപയും ഡീസലിൽ നിന്ന് 23.70 രൂപയുമാണ് കിട്ടുന്നത്. കേന്ദ്രത്തെക്കാൾ കൂടുതൽ നികുതി ലഭിക്കുന്നത് കേരളത്തിനാണ്. ഇന്ധനവില നിയന്ത്രണത്തിന് യു.പി.എ,യു.ഡി.എഫ് സർക്കാരുകളെ മാതൃകയാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |