തിരുവനന്തപുരം :കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചുനൽകലും ഓർഡിനൻസ് പുതുക്കാനായി ഗവർണറുടെ മുന്നിലെത്തുന്നത് ഏഴാം തവണയാണ്. റവന്യൂ വകുപ്പിന്റെ എതിർപ്പിനെ തുടർന്നാണ് കഴിഞ്ഞ രണ്ട സമ്മേളനത്തിലും ഇതു സംബന്ധിച്ച ബില്ല് നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയാതെ പോയതെന്ന് നേരത്തെ കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു.
അടിയന്തര സാഹചര്യത്തിലാണ് സർക്കാർ നിയമനിർമ്മാണത്തിനായി ഓർഡിനൻസ് ഇറക്കുക. ഇവ പിന്നീട് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിച്ച് പാസാക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ സഭാസമ്മേളനം തുടങ്ങിയതു മുതൽ 42 ദിവസമേ ഇവയ്ക്ക് ആയുസ്സുണ്ടാകൂ. വീണ്ടും നിലനിൽക്കണമെങ്കിൽ ഓർഡിനൻസായി പുതുക്കണം. അല്ലെങ്കിൽ റദ്ദാക്കപ്പെടും. കഴിഞ്ഞ സഭാസമ്മേളനം പിരിഞ്ഞശേഷം ബില്ലാക്കാത്ത 11 ഓർഡിനൻസുകൾ പുതുക്കാൻ ജൂലായ് 27ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഈ ശുപാർശ 28ന് രാജ്ഭവനിലെത്തി.
മറ്റ് ഓർഡിനൻസുകളും
പുതുക്കിയ തവണയും
#കേരള ലോകായുക്ത ഭേദഗതി-രണ്ട്
#കേരള പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി,-മൂന്ന്
#കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി- രണ്ട്
#കേരള മാരിടൈം ബോർഡ് ഭേദഗതി-രണ്ട്
#തദ്ദേശസ്വയംഭരണ പൊതുസർവീസ്-ഒന്ന്
#കേരള പൊതുമേഖലാ നിയമന ബോർഡ്-ഒന്ന്
#കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ്-അഞ്ച്
#ലൈവ് സ്റ്റോക്ക് ആൻഡ് പൗൾട്രി ഫീഡ് ആൻഡ് മിനറൽ മിക്സചർ-അഞ്ച്
#കേരള ജൂവലറി വർക്കേഴ്സ് വെൽഫെയർ ഫണ്ട്-ആറ്
#വ്യവസായ ഏകജാലക ബോർഡും വ്യവസായ ടൗൺഷിപ്പ് വികസനവും-രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |