ചെന്നൈ: തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിയ സിനിമാ താരവും സംവിധായകനുമായ പ്രതാപ് പോത്തന്റെ ഭൗതിക ശരീരം ചെന്നൈ ന്യൂ ആവടി റോഡിലെ വേലങ്കാട് പൊതുശ്മശാനത്തിൽ അഗ്നിയിലമർന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ മതപരമായ ചടങ്ങ് ഇല്ലാതെയായിരുന്നു സംസ്കാരം.
കലാ,സാംസ്‌കാരിക മേഖലയിലെ പ്രമുഖർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. കമൽഹാസൻ, മണിരത്നം, സത്യരാജ്, വെട്രിമാരൻ, രാജീവ് മേനോൻ, റഹ്മാൻ തുടങ്ങി നിരവധി സഹപ്രവർത്തകർ ആദരാഞ്ജലിയർപ്പിക്കാനെത്തി. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി വി.എൻ. വാസവനും വേണ്ടി ചെന്നൈയിലെ നോർക്ക പ്രതിനിധി അന്തിമോപചാരമർപ്പിച്ചു. വെള്ളിയാഴ്ചയാണ് പ്രതാപ് പോത്തനെ ചെന്നൈയിലെ വസതിയിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |