തിരുവനന്തപുരം: കറങ്ങുന്ന പങ്കയ്ക്ക് കീഴിൽ കാറ്റുകൊണ്ടിരിക്കേണ്ടവരല്ല കൃഷി ജീവനക്കാരെന്നും ഫയലുകളിൽ തലപൂഴ്‌ത്തിയിരിക്കാതെ പാടത്തേക്ക് പോകാൻ കൃഷി ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. അസോസിയേഷൻ ഒഫ് അഗ്രികൾച്ചറൽ ഓഫീസേഴ്‌സ് കേരളയുടെ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളിൽ രണ്ട് ഉദ്യോഗസ്ഥർ പരിശോധിച്ചാൽ രണ്ടുരീതിയിലുള്ള റിപ്പോർട്ട് ഉണ്ടാകുന്നത് ആശാസ്യമല്ല. സംസ്ഥാനത്തെ കൃഷിഭവനുകൾ സ്മാർട്ട് ആക്കുന്നതിനുള്ള നടപടി ഇക്കൊല്ലം തന്നെയുണ്ടാകും. ഉദ്യോഗസ്ഥർ സംതൃപ്തിയോടെ ജോലി ചെയ്യുന്നതിനാണ് ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നത്. അപ്പോഴെല്ലാം ആർക്കുവേണ്ടിയാണ് നാം നിലകൊള്ളുന്നതെന്ന ബോദ്ധ്യം ഓരോജീവനക്കാരനും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഹാപ്പി മാത്യു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി. ഡോ. ശശിതരൂർ എം.പി, കൃഷിവകുപ്പ് സെക്രട്ടറി ലത സി.എ, ഡയറക്ടർ ഇൻചാർജ് സോണിയ വി.ആർ, അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാജി.ആർ, സംസ്ഥാന ട്രഷറർ നവാസ്.ഡി, ജോയിന്റ് സെക്രട്ടറി വിഷ്‌ണു.എസ്.പി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |