തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ 23ന് നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. പെട്രോളിയം കമ്പനി പ്രതിനിധികളും പെട്രോളിയം വ്യാപാരി സംഘടനാ പ്രതിനിധികളുമായി മന്ത്രി ജി.ആർ. അനിൽ ഇന്നലെ നടത്തിയ ചർച്ചയിലെ ധാരണയിലാണ് പണിമുടക്ക് മാറ്റിയത്.
പെട്രോളിയം ഉല്പന്നങ്ങൾ തടസമില്ലാതെ ലഭ്യമാക്കുക, പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിക്കുക, വ്യാപാരികൾ ആവശ്യപ്പെടുന്ന പെട്രോളിയം ഉല്പന്നങ്ങൾ കമ്പനികൾ നല്കാൻ തയ്യാറാവുക, ഫയർ, പൊല്യൂഷൻ ലൈസൻസ് എന്നിവയുടെ കാലദൈർഘ്യം വർദ്ധിപ്പിക്കുക, വ്യാപാരികളോടുള്ള പെട്രോളിയം കമ്പനികളുടെ വിവേചനം അവസാനിപ്പിക്കുക, അവധി ദിവസങ്ങളിൽ ഉപയോഗിക്കാത്ത തുകയ്ക്ക് ബാങ്ക് പലിശ ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |