SignIn
Kerala Kaumudi Online
Saturday, 27 April 2024 6.49 AM IST

ആറു വയസുകാരിക്ക് പീഡനം: 61കാരന് ശിഷ്ടകാലം ജയിൽ

t

തൃപ്പൂണിത്തുറ: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി എരൂർ നടമ കോച്ചേരിപ്പറമ്പ് വീട്ടിൽ ജയകുമാർ (61) ശേഷിച്ച ജീവിതകാലം മുഴുവൻ കഠിനതടവ് അനുഭവിക്കണമെന്ന് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചു. രണ്ടു ലക്ഷം രൂപ പിഴയുമുണ്ട്. പീഡനത്തിന് ഇരയായ ബാലികയ്ക്ക് നഷ്ടപരിഹാരമായി ഈ തുക നൽകണമെന്നും ജഡ്‌ജി കെ. സോമന്റെ വിധിന്യായത്തിൽ പറയുന്നു.

ജീവപര്യന്തത്തിനു പുറമെ വിവിധവകുപ്പുകളിലായി 20 വർഷം തടവ് വേറെയുമുണ്ട്. ഇവ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും അതിനുശേഷമാണ് ശിഷ്ടകാലം ജയിലിൽ കഴിയേണ്ടതെന്നും വിധിയിൽ വ്യക്തമാക്കി.

2020ൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ പട്ടിക്കൂടു പണിയാനെത്തിയ പ്രതി കുട്ടിയെ രണ്ടു തവണ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കൾക്ക് തന്നിലുണ്ടായിരുന്ന വിശ്വാസം ചൂഷണം ചെയ്താണ് പേരക്കുട്ടിയുടെ പ്രായമുള്ള പിഞ്ചുകുട്ടിയെ പ്രതി പീഡിപ്പിച്ചതെന്നും ഇയാൾ ദയ അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഹിൽപാലസ് പൊലീസ് ഇൻസ്പെക്ടർ കെ.ജി.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്പെക്ടർമാരായ കെ.അനില, പി.വി. രമേശൻ, അസി.സബ് ഇൻസ്പെക്ടർ കെ.സജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ യു.എൻ. അമ്പിളി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

æ ശിക്ഷ

1. വീട്ടിൽ അതിക്രമിച്ചു കയറൽ: പത്തു വർഷം കഠിന തടവും 50,000 രൂപ പിഴയും (പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം കൂടി തടവ്)

2. പോക്സോ കേസ് (ഒന്നിലേറെത്തവണ പീഡിപ്പിക്കൽ): അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും (പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് )

3. പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടിയെ പീഡിപ്പിക്കൽ: അഞ്ചു വർഷം തടവും 25,000 രൂപ പിഴയും (പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് )

4. പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടിയുമായുള്ള ലൈംഗിക ബന്ധം: ശിഷ്ടകാലം ജയിൽ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും (പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POSCO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.