തിരുവനന്തപുരം : കേരളത്തിൽ ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി തുടരാൻ പരിസ്ഥിതി ആഘാതപഠന അതോറിറ്റി തീരുമാനിച്ചു. 200 മീറ്ററാക്കണമോയെന്ന് വിദഗ്ദ്ധ സമിതിയുടെ പഠനം നടക്കുകയാണ്.ഇതിന്റെ റിപ്പോർട്ടിന്റേയും മറ്റും അടിസ്ഥാനത്തിൽ കൂടുതൽ ചർച്ചയ്‌ക്ക് ശേഷമേ പരിധി കൂട്ടുന്നത് നിശ്ചയിക്കൂ. സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസലിന്റ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലും 50 മീറ്റർ പരിധിയുമായി മുന്നോട്ടുപോകാമെന്നാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് വിലയിരുത്തുന്നത്.
കേരള മൈനർ മിനറൽ കൺസഷൻ റൂളിന്റെ അടിസ്ഥാനത്തിലാണ് വീട്, റോഡ് എന്നിവയുമായി ക്വാറികൾക്കു ദൂരപരിധി നിശ്ചയിച്ചത്. ജനവാസ കേന്ദ്രങ്ങളിൽ നിന്നുള്ള ദൂരം 200 മീറ്ററാകണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇതിനെതിരെ ഉടമകളും സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി, ദൂരപരിധി 50 മീറ്ററാക്കിയത് അംഗീകരിക്കുകയും ലൈസൻസ് പുതുക്കുമ്പോൾ 200 മീറ്റർ അകലം എന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |