മുംബയ്: ബിനോയ് കോടിയേരിക്കെതിരെ ബീഹാർ സ്വദേശി നൽകിയ പീഡന പരാതി ബോംബെ ഹൈക്കോടതിയിൽ ഒത്തുതീർപ്പായി. യുവതിയുടെ കുട്ടിയുടെ ജീവിതച്ചെലവിനായി 80 ലക്ഷം രൂപ ബിനോയ് കൈമാറിയതോടെയാണ് കേസ് ഒത്തുതീർപ്പിലെത്തിയത്. ഇരുവരും ഒപ്പുവച്ച കരാർ അംഗീകരിച്ച കോടതി ചൊവ്വാഴ്ച കേസ് തീർപ്പാക്കുകയായിരുന്നു. എന്നാൽ, കുട്ടിയുടെ പിതൃത്വം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. കേസുകൾ പിൻവലിച്ച് നിയമനടപടികൾ അവസാനിപ്പിച്ചതായി പരാതിക്കാരി പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം ബിനോയ് പീഡിപ്പിച്ചെന്നും ഈ ബന്ധത്തിൽ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും ആരോപിച്ച് 2019ലാണ് മുംബയിൽ താമസിക്കുന്ന യുവതി പരാതി നൽകിയത്. കുട്ടിയെ വളർത്താനുള്ള പണം നൽകണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസ് വ്യാജമാണെന്നും റദ്ദാക്കണമെന്നും ബിനോയ് ആവശ്യപ്പെട്ടു. തുടർന്ന് ബോംബെ ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം ഡി.എൻ.എ പരിശോധന നടത്തിയെങ്കിലും ഫലം പുറത്തുവിടാത്തതിനെത്തുടർന്ന് യുവതി ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെയാണ് കേസ് ഒത്തുതീർപ്പായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |