മീനങ്ങാടി: മോദി വിദേശത്തേക്ക് പോകുമ്പോൾ എങ്ങനെയാണ് ഒപ്പം അദാനിയും യാത്ര ചെയ്യുന്നതെന്ന് രാഹുൽഗാന്ധി എം.പി ചോദിച്ചു.
എവിടേക്കാണോ യാത്ര പോകുന്നത് ആ രാജ്യവുമായി കരാറൊപ്പിടുന്നതാണ് പിന്നീട് കാണാൻ സാധിക്കുന്നത്. രാജ്യത്തെ 20 ശതമാനം വിമാനത്താവളങ്ങളുടെയും മുഖ്യപങ്കാളിത്തം അദാനി വഹിക്കാനുണ്ടായ കാരണം മോദിയുമായുള്ള അടുത്ത
ബന്ധമാണ്.ഏല്ലാവിധ ആയുധങ്ങളും കൈയിലുണ്ടെങ്കിലും സത്യം മോദിക്കൊപ്പമില്ല. മോദി വിചാരിച്ചിരിക്കുന്നത് എല്ലാവർക്കും അദ്ദേഹത്തെ ഭയമാണെന്നാണ്. എന്നാൽ താൻ ഏറ്റവും അവസാനം ഭയക്കുന്നായാളാകും മോദിയെന്നും രാഹുൽ പറഞ്ഞു. വയനാട് മീനങ്ങാടിയിൽ കോൺഗ്രസ് പൊതുസമ്മേളനം ഉദ്ഘാടനവും ,കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായുള്ള 25 വീടുകളുടെ താക്കോൽദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റിൽ സംസാരിക്കുമ്പോൾ മോദിയുടെയും തന്റെയും ശരീരഭാഷ ശ്രദ്ധിച്ചാൽ എവിടെയാണ് സത്യമുള്ളതെന്ന് മനസിലാക്കാം. പ്രസംഗത്തിനിടെ അദ്ദേഹം എത്ര തവണ വെള്ളം കുടിച്ചെന്ന് നോക്കിയാൽ മതി.വിമാനത്താവള നടത്തിപ്പുമായി പരിചയമില്ലാത്തവരെ പരിഗണിക്കരുതെന്ന നിബന്ധന അദാനിക്ക് വേണ്ടി രാജ്യത്ത് ഭേഗഗതി ചെയ്തു. നീതി ആയോഗ് അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും അദാനിക്കായി ഇളവുകൾ നൽകി. അദാനിയുടെ വിമാനത്തിൽ അദ്ദേഹത്തോടൊപ്പം മോദി
യാത്ര ചെയ്യുന്നതും, വിശ്രമിക്കുന്നതുമെല്ലാം പുറത്തു വന്നിട്ടുണ്ട്. മോദി വിദേശത്തേക്കെത്തിയാൽ മാന്ത്രികവിദ്യ പോലെ അദാനിയും അവിടെയെത്തുന്നത് കാണാം. പാർലമെന്റിൽ സത്യസന്ധമല്ലാത്ത കാര്യങ്ങൾ പറയുകയോ,, വ്യക്തിഹത്യ നടത്തുകയോ ചെയ്താലാണ് രേഖകളിൽ നിന്നും നീക്കം ചെയ്യാറുള്ളത്. എന്നാൽ ബഹുമാനത്തോടെ താൻ പറയുന്ന കാര്യങ്ങൾ രേഖകളിൽ നിന്നും നീക്കം ചെയ്യുകയാണെന്ന് രാഹുൽ പറഞ്ഞു.
കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ എം.പി അദ്ധ്യക്ഷനായി. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, താരിഖ് അൻവർ, വിശ്വനാഥ പെരുമാൾ, തിരുനാവക്കരശ് എം.പി, എം.എൽ.എമാരായ അഡ്വ.ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ, എ.പി അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |