SignIn
Kerala Kaumudi Online
Tuesday, 07 May 2024 10.51 PM IST

ആന്ധ്ര അരിയും പലവ്യഞ്ജനവും ഈ  മാസം  അവസാനം എത്തും

rice

തിരുവനന്തപുരം: ആന്ധ്ര സർക്കാർ നേരിട്ട് അയയ്ക്കുന്ന ആദ്യ ലോഡ് അരിയും പലവ്യഞ്ജനങ്ങളും ഈ മാസം അവസാനം കേരളത്തിലെത്തും.

സുരേഖ അരിയും വറ്റൽമുളകും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് ആദ്യം എത്തുക. വിപണി വിലയെക്കാൾ നാലു രൂപ കുറച്ചും സബ്സിഡി നിരക്കിലും സപ്ലൈകോ വിൽപനശാലകൾ വഴി നൽകാനാണ് സർക്കാർ ശ്രമം.

പ്രതിമാസം 3840 ടൺ അരി, 380 ടൺ മല്ലി, 500 ടൺ വറ്റൽ മുളക്, 80 ടൺ പിരിയൻ മുളക്, 770 ടൺ കടല, 1260 ടൺ വൻപയർ എന്നിവ എത്തിക്കാൻ കേരള, ആന്ധ്ര സിവിൽ സപ്ലൈസ് കോർപറേഷനുകൾ തമ്മിൽ ഈ മാസം ധാരണാപത്രം ഒപ്പിടും. വിലക്കയറ്റം രൂക്ഷമായ പശ്ചാത്തലത്തിൽ കഴിവതുംവേഗം സാധനങ്ങൾ ലഭ്യമാക്കാൻ മന്ത്രി ജി.ആർ.അനിൽ ആന്ധ്രാ ഭക്ഷ്യമന്ത്രി കരുമുരി വെങ്കട നാഗേശ്വര റാവുവിന്റെ സഹായം തേടിയിരുന്നു.

'' വിപണി ഇടപെടലിൽ പാളിച്ച ഉണ്ടായിട്ടില്ല. വില കുറയ്ക്കൽ നടപടികളുമായി മുന്നോട്ടു പോകും.''

ജി.ആർ.അനിൽ,​

ഭക്ഷ്യമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.