തിരുവനന്തപുരം: നബാർഡ് സഹായത്തോടെ സംസ്ഥാനത്തെ ആറുറോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനും പുതിയ ഒരു പാലത്തിനുമായി പൊതുമരാമത്ത് വകുപ്പ് 81.05 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.കോട്ടുകാൽ -പൊതിയാറുവിള (ചടയമംഗലം-16 കോടി ), കറുകപുത്തൂർ-അക്കിക്കാവ് (തൃത്താല-13.5 കോടി), മുപ്പത്തടം-ആറാട്ടുകടവ്-പാനായിക്കുളം (കളമശ്ശേരി-6.58 കോടി), മാക്കുനി-പൊന്നിയംപാലം ബൈപ്പാസും അനുബന്ധ റോഡുകളും (തലശ്ശേരി-അഞ്ച് കോടി), കട്ടച്ചക്കോണം-കരിയം, കാര്യവട്ടം-ചേങ്കോട്ടുകോണം (കഴക്കൂട്ടം-7.08 കോടി), കൊണ്ടഴി- മായന്നൂർ (ചേലക്കര-12.49 കോടി) എന്നീ റോഡുകൾക്കും ബേപ്പൂരിലെ തൊണ്ടിലക്കടവ് പാലത്തിനുമാണ് (20.4 കോടി) തുക അനുവദിച്ചത്. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് ഫണ്ടിന്റെ (ആർ.ഐ.ഡി.എഫ്) സഹായത്തോടെയാണ് നിർമ്മാണം. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |