സ്വതന്ത്ര ചുമതലയുള്ള റോഡ് സുരക്ഷാ കമ്മിഷണർ വേണം
കൊച്ചി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും അസി. ഇൻസ്പെക്ടർമാർക്കും കുറഞ്ഞത് ആറു മണിക്കൂർ എൻഫോഴ്സ്‌മെന്റ് ജോലി നിർബന്ധമാക്കണമെന്നും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ മിനിസ്റ്റീരിയൽ ചുമതലകളിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്നും ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി. ഏഴ് നിർദ്ദേശങ്ങളാണ് റിപ്പോർട്ടിൽ. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്.
നിർദ്ദേശങ്ങൾ
1. കുറഞ്ഞത് ആറു മണിക്കൂർ എൻഫോഴ്സ്‌മെന്റ് ജോലി നിർബന്ധമാക്കണം
2.സ്വതന്ത്ര ചുമതലയുള്ള മുഴുവൻസമയ റോഡ് സുരക്ഷാ കമ്മിഷണറെ നിയമിക്കണം. നിലവിൽ ഗതാഗത കമ്മിഷണർക്കാണ് അധിക ചുമതല
3.എൻഫോഴ്സ്‌മെന്റ് ഡ്യൂട്ടിയിലുള്ള റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളും സേഫ് കേരള സ്ക്വാഡും സുരക്ഷാ കമ്മിഷണറുടെ കീഴിലാക്കണം.
4. എം.വി.ഐമാരും എ.എം.വി.ഐമാരും ഡ്രൈവിംഗ് ടെസ്റ്റ്, വാഹന പരിശോധനയ്ക്കാണ് പ്രധാനമായും സമയം ചെലവഴിക്കുന്നത്. രണ്ടുമണിക്കൂർ മാത്രമാണ് എൻഫോഴ്സ്മെന്റ് ഡ്യൂട്ടി. ഇവരെ ഇതിൽ നിന്നൊഴിവാക്കി റോഡ് സേഫ്റ്റി കമ്മിഷണറുടെയും എൻഫോഴ്സ്മെന്റ് ആർ.ടിഒയുടെയും കീഴിലാക്കണം.
5. മിനിസ്റ്റീരിയൽ ജോലിയിലുള്ള 900 എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെയും 120 വാഹനങ്ങളും കൂടി ലഭ്യമായാൽ പരിശോധനയ്ക്ക് കൂടുതൽ പേരെ ലഭിക്കും. ഇവരുടെ ക്ളറിക്കൽ/മിനിസ്റ്റീരിയൽ ഡ്യൂട്ടി ഉടൻ അവസാനിപ്പിക്കണം.
6.സേഫ് കേരള പദ്ധതിയുടെ ചുമതല റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയ തീരുമാനം ഉടൻ പിൻവലിക്കണം.
7.ഫിറ്റ്നസ് ടെസ്റ്റിന് മോട്ടോർ വാഹന നിയമത്തിൽ പറയുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾക്ക് ഉടൻ സർക്കാർ അധികാരം നൽകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |