കാർഷിക മേഖലയ്‌ക്ക് 971.71 കോടി
തിരുവനന്തപുരം: റബർ, നാളികേര കർഷകർക്ക് ബഡ്ജറ്റിൽ ആശ്വാസ നടപടി. റബർ സബ്സിഡിക്കുള്ള വിഹിതം 600 കോടിയാക്കി. നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽ നിന്നും 34 ആക്കി വർദ്ധിപ്പിച്ചു. വന്യജീവികൾ കൃഷിയിടങ്ങളിൽ കടക്കുന്നത് തടയാൻ രണ്ടു കോടി. കാർഷിക മേഖലയ്‌ക്ക് ആകെ 971.71 കോടി അനുവദിച്ചു. ഇതിൽ 156.30 കോടി കേന്ദ്ര സഹായമായി പ്രതീക്ഷിക്കുന്നു.
വിള പരിപാലന മേഖലയ്ക്ക് 732.46 കോടി
നെൽകൃഷിക്ക് 95.10 കോടി
ആധുനിക സങ്കേതിക വിദ്യ, ജൈവ കൃഷി രീതികൾക്ക് 6 കോടി
സമഗ്ര പച്ചക്കറി കൃഷി വികസനം 93.45 കോടി
നാളികേര വികസന പദ്ധതി 68.95 കോടി
വിത്ത് തേങ്ങ ഉത്പാദനം, കൃഷി വകുപ്പ് ഫാമുകളിലൂടെ
തെങ്ങിൻ തൈകളുടെ ഉത്പാദനം 25 കോടി
സുഗന്ധവ്യഞ്ജന കൃഷി വികസനം 460 കോടി
വി.എഫ്.പി.സി.കെയ്‌ക്ക് 30 കോടി
വിദേശ,തദ്ദേശ ഫലവർഗ കൃഷി 18.92 കോടി
സ്മാർട്ട് കൃഷിഭവനുകൾക്ക് 10 കോടി
കൃഷിദർശൻ പരിപാടിക്ക് 2.10 കോടി
ഞങ്ങളും കൃഷിയിലേക്ക് പരിപാടി 6 കോടി
ഫാം യന്ത്രവത്കരണ സഹായ പദ്ധതി 19.81 കോടി
കാർഷിക കർമ്മസേനകൾക്ക് 8 കോടി
സംസ്ഥാന വിള ഇൻഷ്വറൻസ് 30 കോടി
കുട്ടനാട് മേഖലയിലെ കാർഷിക വികസനത്തിന് 17 കോടി,
സാങ്കേതിക സൗകര്യ വികസനത്തിന് 12 കോടി
കാർഷിക ഉത്പന്നങ്ങളുടെ വിപണനം,സംരംഭം,വെയർഹൗസിംഗ് 74.50 കോടി
ചെറുകിട -ഇടത്തര സംസ്‌കരണ സംരംഭങ്ങൾക്ക്
യന്ത്രോപകരണങ്ങൾ വാങ്ങാൻ 3.75 കോടി
മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് 89.75 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |