തിരുവനന്തപുരം: എന്തു വില കൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന നിലപാട് ഭീകരമാണെന്നും എല്ലാം തീരുമാനിച്ചിട്ട് ഇനി ചർച്ചയാകാം എന്നു പറയുന്നത് മര്യാദകേടാണെന്നും പ്രൊഫ. ആർ.വി.ജി. മേനോൻ സംവാദത്തിൽ പറഞ്ഞു. വിശദമായ ചർച്ചയില്ലാതെ റെയിൽവികസനം പാടില്ല. കേരള വികസനത്തിൽ റെയിൽവേക്ക് വലിയ പങ്കുണ്ട്.
സിൽവർലൈനിന് ജപ്പാൻ കടംതരുന്നത് നമ്മളെ നന്നാക്കാനല്ല. അമേരിക്കയിലെ റെയിൽവേ വികസനം തടഞ്ഞത് ഓട്ടോമൊബൈൽ ലോബിയാണ്. തൊഴിൽ സൃഷ്ടിക്കുന്നതും സാമ്പത്തിക വളർച്ചയുമായിരിക്കണം പദ്ധതികളുടെ ലക്ഷ്യം. അതായിരിക്കണം പുതിയ വികസന മോഡൽ.
വെള്ളമൊഴുക്ക് കനാലുണ്ടാക്കി തിരിച്ചുവിടണമെന്ന ഡി.പി.ആർ നിർദ്ദേശം അപ്രായോഗികമാണ്.
പരിസ്ഥിതി പ്രശ്നങ്ങൾ കൃത്യമായി പരിശോധിക്കണം. കൊച്ചി വിമാനത്താവളത്തിനടുത്തുണ്ടായിരുന്ന തോട് മൂടിയതു കൊണ്ടാണ് പെരുമഴയിൽ കൊച്ചി വിമാനത്താവളം വെള്ളത്തിൽ മുങ്ങിയത്.
- ആർ.വി.ജി. മേനോൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |