തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് ആക്‌ഷൻ പ്ലാൻ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
എല്ലാ തീർത്ഥാടകരും, ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവർക്കും കൊവിഡ് വന്ന് മൂന്ന് മാസമായവർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ തീർത്ഥാടനം ഒഴിവാക്കണം.
പമ്പ മുതൽ സന്നിധാനം വരെ കാൽനട യാത്രയിൽ തീർത്ഥാടകർക്ക് അമിതമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും നെഞ്ചുവേദനയും ചിലപ്പോൾ ഹൃദയാഘാതവും ഉണ്ടാകാം. ആരോഗ്യവകുപ്പ് ഈ വഴികളിൽ അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ ഏർപ്പെടുത്തും. എമർജൻസി മെഡിക്കൽ സെൻററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ പമ്പ മുതൽ സന്നിധാനം വരെ 5 സ്ഥലങ്ങളിൽ സ്ഥാപിക്കും. തളർച്ച അനുഭവപ്പെടുന്ന തീർത്ഥാടർക്ക് വിശ്രമിക്കുവാനും, ഓക്സിജൻ ശ്വസിക്കാനും ഫസ്റ്റ് എയ്ഡിനും രക്തസമ്മർദ്ദം നോക്കാനുമുള്ള സംവിധാനമുണ്ടാകും. ഹൃദയാഘാതം വരുന്ന തീർത്ഥാടകർക്കായി ആട്ടോമേറ്റഡ് എക്‌സ്റ്റേണൽ ഡിഫൈബ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാർ 24 മണിക്കൂറും ലഭ്യമാക്കും.
സന്നിധാനം, പമ്പ, നിലയ്ക്കൽ, അയ്യപ്പൻ റോഡ്, എരുമേലി എന്നിവിടങ്ങളിൽ ഡിസ്‌പെൻസറികൾ
സന്നിധാനത്ത് അടിയന്തര ഓപ്പറേഷൻ തിയേറ്റർ
കോട്ടയം മെഡിക്കൽ കോളേജിൽ തീർത്ഥാടകർക്കായി മികച്ച സൗകര്യമൊരുക്കും.
കോട്ടയം, പത്തനംതിട്ട സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്യും.
കാസ്പ് കാർഡുള്ള തീർത്ഥാടകർക്ക് എംപാനൽ ചെയ്ത ആശുപത്രികളിൽ സൗജന്യ ചികിത്സ
സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |