SignIn
Kerala Kaumudi Online
Friday, 26 April 2024 12.12 PM IST

ദേവസഹായം പിള്ളയെ നാളെ വിശുദ്ധനായി പ്രഖ്യാപിക്കും

general

ബാലരാമപുരം: വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയായ ദേവസഹായം പിള്ളയെ നാളെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്വക്‌യറിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. 2012 ഡിസംബറിൽ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി ആഘോഷങ്ങൾ ഇന്ന് കൊടിയേറും. തീർത്ഥാടന കേന്ദ്രമായ കൊച്ചുപള്ളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം ദേവസഹായം പിള്ള സമർപ്പിച്ചതായാണ് ചരിത്രം.

ദേവസഹായം പിള്ളയുടെ രക്തദാന നേർച്ചയുടെ ഉദ്ഘാടനം രാവിലെ 8.30ന് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് നിർവഹിക്കും. വൈകിട്ട് 5.30ന് ഇടവക വികാരി ഫാ. ജോയ് മത്യാസ് കൊടിയേറ്റ് നിർവഹിക്കും. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. സി.ജോസഫിന്റെ നേതൃത്വത്തിൽ സമൂഹ ദിവ്യബലി. നാളെ രാവിലെ 8.30ന് കൊല്ലം മുൻ ബിഷപ്പ് സ്റ്റാൻലി റോമൻ മുഖ്യകാർമ്മികനായി ദിവ്യബലി. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റൻ ദേവാലയത്തിൽ നിന്ന് ദേവസഹായം പിള്ളയുടെ തിരുശേഷിപ്പും തിരുസ്വരൂപവുമായി വാഹന പ്രദക്ഷിണം ഫാ.നിക്കോളാസ് ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് പള്ളിയങ്കണത്തിൽ വത്തിക്കാനിൽ നിന്നുള്ള വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ലൈവ് ടെലികാസ്റ്റ്. വൈകിട്ട് 5ന് സമൂഹ ദിവ്യബലിക്ക് മോൺ. റൂഫസ് പയസലിനും തിങ്കളാഴ്ച വൈകിട്ട് 6ന് സമൂഹ ദിവ്യബലിക്ക് ഫാ. ലെനിൽ ഫെർണാണ്ടസും മുഖ്യകാർമ്മികരാവും.സമാപനദിനമായ ചൊവ്വാഴ്ച രാവിലെ 10ന് ദിവ്യബലിക്ക് ഫാ.ജോയി മത്യാസ് മുഖ്യകാർമ്മികനാവും. വൈകിട്ട് 5ന് ദേവാസഹായം പിള്ളയുടെ തിരുസ്വരൂപവും വഹിച്ച് പ്രദക്ഷിണം, 6ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ.ആർ ക്രിസ്തുദാസ് മുഖ്യകാർമ്മികനാവുന്ന പൊന്തിഫിക്കൽ ദിവ്യബലി. വൈകിട്ട് 7.30ന് പൊതുസമ്മേളനം സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ.ആൻസലൻ,​ എം.വിൻസെന്റ്,​ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ, ശാന്തിഗിരി മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഇമാം പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി, പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, ചെങ്കൽ രാജശേഖരൻ നായർ, ജോസ് ഫ്രാങ്ക്ളിൻ തുടങ്ങിയവർ പ്രസംഗിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAINT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.