നെയ്യാറ്റിൻകര: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സരിത എസ്. നായരെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിൽ വാങ്ങി. നെയ്യാറ്റിൻകര ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ നിന്നാണ് ഇന്നലെ ഉച്ചയോടെ സരിതയെ കസ്റ്റഡിയിൽ വാങ്ങിയത്.ഓലത്താന്നി, തിരുപുറം സ്വദേശികളായ അരുൺ എസ്. നായരുടെയും അരുൺ.എമ്മിന്റെയും പക്കൽ നിന്നും ഇടനിലക്കാർ മുഖാന്തരം പണം തട്ടിയെടുത്തെന്നാണ് കേസ്.
കഴിഞ്ഞ വർഷമാണ് കെ.ടി.ഡി.സി, ബെവ്കോ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷം രൂപ സരിതയുടെ ഇടനിലക്കാർ തട്ടിയെടുത്തത്. ഒന്നാം പ്രതി രതീഷിനെ നേരത്തേ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ടാം പ്രതി ഷാജു പാലിയോടിനെ പിടികൂടാനായിട്ടില്ല. സരിത ഈ കേസിലെ മൂന്നാം പ്രതിയാണ്. മൂന്നു ദിവസത്തേക്കാണ് സരിതയെ പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |